ഡൽഹിയിലെ നിസാമുദ്ദീനിൽ തബ്‌ലീഗി ജമാഅത്ത് മർക്കസിൽ നിന്നും 2300 പേരെ ഡൽഹി പൊലീസ് ഒഴിപ്പിച്ചു.ഇവരിൽ രോഗലക്ഷണങ്ങൾ ഉള്ള 617 പേരെ ഡൽഹിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു നടന്ന പത്രസമ്മേളനത്തിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇക്കാര്യം സ്ഥിരീകരിച്ചു.
കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഒഴിപ്പിച്ചവരിൽ നിന്നും പരിശോധിച്ചവരിൽ 24 പേരും കോവിഡ് പോസിറ്റീവ് ആണെന്ന് ആരോഗ്യവിദഗ്ധർ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ കോമഡി ഹോട്ട്സ്പോട്ട് ആയി ഡൽഹി മർക്കസ് മാറിയിരിക്കുകയാണ്. ഒഴിപ്പിക്കലിന് നേതൃത്വം വഹിച്ച പോലീസ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ സ്റ്റാഫുകൾക്കും മനീഷ് സിസോദിയ നന്ദി പ്രകടിപ്പിച്ചു.
Discussion about this post