ലോകം മുഴുവൻ പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ ചൈനീസ് വൈറസായ കോവിഡിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത് തീവ്രഇസ്ലാമിസ്റ്റുകൾ.കോവിഡ് മഹാരോഗം ദൈവത്തിന്റെ കണക്കെടുപ്പാണ് എന്നാണിവർ വാദിക്കുന്നത്,
“ഞങ്ങളുടെ എൻ.ആർ.സി ചോദിക്കുന്നവരേ, കൊറോണ നിങ്ങൾക്കെതിരെയുള്ള അല്ലാഹുവിന്റെ എൻ.ആർ.സിയാണ്, ഇനി അവർ തീരുമാനിക്കും ആര് ജീവിക്കണം മരിക്കണമെന്ന്” എന്നാണ് വീഡിയോകളിൽ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഭർത്സിക്കുന്ന വീഡിയോകളും ഇതിനിടയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എല്ലാ പോസ്റ്റുകളിലും പൊതുവായൊരു വസ്തുതയെന്തെന്നാൽ, എല്ലാം തന്നെ തബ്ലീഗ് ജമാഅത്ത് തലവൻ മൗലാന സാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ളവയാണ്. വീഡിയോകളെല്ലാം ഒരുപോലെ എൻ.ആർ.സിയെ എതിർക്കുന്നുമുണ്ട്.നിസാമുദ്ദീൻ മർകസിൽ പങ്കെടുത്ത ആരുംതന്നെ പോസിറ്റീവ് ആയി തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ചിലർ വാദിക്കുന്നത്.ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 60 ശതമാനവും മർക്കസിൽ പങ്കെടുത്തവരാണെന്ന് ഡൽഹി സർക്കാരും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരുപോലെ സമ്മതിക്കുന്നതാണ്.
Discussion about this post