തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് 7, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഒരാള്‍ക്ക് വീതവും ഇന്ന് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 295 ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നു പേര് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. ഇന്ന് മാത്രം 154പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയിലായിരുന്ന 14 പേര്‍ക്ക്കൂടി രോഗം ഭേദമായി. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകയും റാന്നിയിലെ വൃദ്ധ ദമ്പതികളും രോഗം ഭേദമായവരുടെ കൂട്ടത്തില്‍ പെടും.
ഇന്ന് ഏഴുപേർക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡെ രോഗബാധിതരുടെ എണ്ണം 135 ആയി.
സംസ്ഥാനത്ത് 295 പേര്‍ക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 206 പേര് വിദേശത്തുനിന്നെത്തിയവരാണ്.
1,69,999 സംസ്ഥാനത്ത് ആകെ നിരീക്ഷിണത്തിലുള്ളത്. ലോക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ 17 അംഗ സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച ലഭിച്ചത് ലഭിച്ചത് 32,01,71,627 രൂപയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും ഒരുമാസത്തെ ശമ്പളം നല്‍കാമെന്ന് അറിയിച്ചു. ഇതിന്റെ ആദ്യ ഗഡുവായി 20 കോടി രൂപയുടെ ചെക്ക് വൈദ്യുതി മന്ത്രി എം എം മണി ഏല്പിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകളിലെ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സംവിധാനം ഒരുക്കുന്നതിന് 50 കോടി രൂപ കെഎസ്ഇബി നേരത്തേ നല്‍കിയിരുന്നു. കേരള പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്പ്പറേഷന് ഒരുകോടി രൂപ സംഭാവന നല്കി.
കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം ഒരുകോടി രൂപ സംഭാവന നല്കി. കൊല്ലം കോര്പ്പറേഷന് ഒരുകോടി രൂപ നല്കി. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സഹകരണസംഘം, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് എന്നിവര്‍ 50 ലക്ഷം രൂപ വീതവും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും നല്കി. ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിക്കാനുള്ള നിര്‍ദേശത്തെ ഐഎന്‍ടിയുസി സ്വാഗതം ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിന് പ്രാഥമിക സഹായമായി 65 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി സത്യസായി ട്രസ്റ്റ് നിര്‍മിച്ച വീടുകള്‍ കോവിഡ് ഐസൊലേഷനായി വിട്ടുനല്‍കാം എന്ന് അറിയിച്ചിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് ചരക്കുനീക്കവും രോഗികളുടെ സഞ്ചാരവും ഉറപ്പാക്കുന്നതിന് ഇടപെടാമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
Discussion about this post