ഡൽഹി: ധാരാവിയിൽ മരിച്ചയാൾക്ക് കേരളവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ നിന്ന് മടങ്ങിയവരെ ധാരാവിയിലെ വീട്ടിൽ താമസിപ്പിച്ചു. മാർച്ച് 22 മുതൽ 24 വരെ ആണ് വീട്ടിൽ താമസിച്ചത്. ഇതിൽ നാല് മലയാളികൾ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. മരിച്ചയാളുകളുമായി ഇവർ അടുത്ത് ഇടപഴകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കേരളത്തിൽ മൂന്നു പേർക്കും തമിഴ്നാട്ടിൽ 100 പേർക്കും സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Discussion about this post