ആലപ്പുഴ: കൊറോണ കാലത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ ക്രമക്കേട് നടത്തിയ സി ഐ ടി യു നേതാവിനെതിരെ നടപടി. കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ ഭാരവാഹി നൗഫല്‍ ലൈസന്‍സിയായ ആലപ്പുഴ വെള്ളക്കിണറിന് സമീപമുള്ള എ.ആര്‍.ഡി. 30 റേഷൻ കടയുടെ ലൈസൻസ് പൊതുവിതരണ വകുപ്പ് താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.
സി.ഐ.ടി.യു.നേതാവിന്റെ കടയില്‍ പുഞ്ചയരി 197 കിലോ കൂടുതലായി കണ്ടെത്തി. കാര്‍ഡുടമകള്‍ക്ക് തൂക്കത്തില്‍ കുറവ് വരുത്തിയതാണ് ഇതിന് കാരണമെന്ന് പൊതുവിതരണ വകുപ്പ് വ്യക്തമാക്കി. പുഴുക്കലരി 87 കിലോയുടെയും കുറവുണ്ട്.
അതിനിടെ തൂക്കത്തില്‍ കുറവ് വരുത്തിയതിന് സി.ഐ.ടി.യു.വനിതാ നേതാവായ റേഷന്‍ ലൈസന്‍സിക്കെതിരേയും പരാതി ഉയർന്നിട്ടുണ്ട്. കൂടാതെ ആലപ്പുഴ മുപ്പാലത്തിനുസമീപം ഉപേന്ദ്രന്‍ ലൈസന്‍സിയായ എ.ആര്‍.ഡി. -57 റേഷൻ കടയുടെ ലൈസൻസും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താത്കാലിലകമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവിടെ 14 ക്വിന്റല്‍ അരിയുടെ കുറവുള്ളതായാണ് കണ്ടെത്തല്‍. ഇത് മറിച്ചുകടത്തിയതായാണ് സംശയം. പൊതുവിതരണ വകുപ്പ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Discussion about this post