കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുത്തി രാജ്യത്തെ ബാങ്കുകൾ. കൊവിഡ് സാഹചര്യം മുൻനിര്‍ത്തി റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവു വരുത്തി ബാങ്കുകളോട് പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് രണ്ടാഴ്ച മുൻപ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് വിവിധ ബാങ്കുകൾ പലിശകളിൽ കുറവ് വരുത്തിയിരിക്കുന്നത്.
കാല്‍ ശതമാനം മുതല്‍ മുക്കാല്‍ ശതമാനം വരെയാണ് ബാങ്കുകൾ വായ്പ പലിശ നിരക്കിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇതിന് പുറമെ മോറട്ടോറിയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി വായ്പ ഇടപാടുകാര്‍ക്കുള്ള അറിയിപ്പ് ബാങ്കുകള്‍ നല്‍കിക്കഴിഞ്ഞു. ഇക്കാര്യം എസ്എംഎസ്സിലൂടെയും ഇമെയിലിലൂടേയും ഇടപാടുകാരെ അറിയിക്കാൻ ബാങ്കുകൾ നടപടി സ്വീകരിച്ചു തുടങ്ങി. വായ്പക്ക് മൂന്നുമാസത്തെ മോറട്ടോറിയം ആവശ്യമുള്ള ഇടപാടുകാര്‍ ഇക്കാര്യം അതത് ശാഖകളെ അറിയിക്കണമെന്നാണ് നിർദ്ദേശം.
അതേസമയം നിക്ഷേപ പലിശകളിലും ബാങ്കുകൾ കുറവ് വരുത്തിയിട്ടുണ്ട്. റിപ്പോ റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കുറവു വരുത്താനുള്ള റിസർവ് ബാങ്ക് നിർദ്ദേശത്തിന്റെ ഭാഗമായാണ് നടപടി.
Discussion about this post