ആസാമിലെ ഗുവാഹത്തിയിൽ ഒരു മസ്ജിദ് അതിവേഗം കോവിഡ്ഹോട്ട്സ്പോട്ടായി മാറിക്കൊണ്ടിരിക്കുന്നു.നഗരത്തിലെ അത്ഗാവോൻ ഖബർസ്ഥാൻ മസ്ജിദാണ് അശ്രദ്ധ മൂലം അധികാരികൾക്ക് തലവേദന സൃഷ്ടിക്കുന്നത്.
ഇക്കഴിഞ്ഞ മാസം ഇവിടെ 100 പേരുടെയൊരു പ്രാർത്ഥനാ യോഗം നടന്നിരുന്നു. സർക്കാരിന്റെ അറിവോടെയും സമ്മതത്തോടെയും ആയിരുന്നില്ല അത്. ഈ യോഗത്തിൽ പങ്കെടുത്തവരിൽ എട്ടുപേർ തബ്ലീഗ് ജമാഅത്ത് മർക്കസിലും പങ്കെടുത്തിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ ഇവരിൽ രണ്ടു പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞതോടെയാണ് സർക്കാർ സംഭവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. വൈകാതെ തന്നെ മസ്ജിദിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു.സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ആസാം സർക്കാർ, സമ്മേളനത്തിൽ പങ്കെടുത്ത 100 പേരിൽ 58 പേരെ തിരഞ്ഞു കണ്ടുപിടിച്ച് ക്വാറന്റൈനിലാക്കി. ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമ, 14 ദിവസത്തേക്ക് മസ്ജിദ് അടച്ചുപൂട്ടൽ മേഖലയായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post