മുംബൈ: തീവണ്ടി ഗതാഗതം പുനരാരംഭിക്കാൻ പോകുന്നുവെന്ന വാർത്തയെ തുടർന്ന് ബാന്ദ്രയിൽ കുടിയേറ്റ തൊഴിലാളികൾ തടിച്ചു കൂടിയ സംഭവത്തിൽ വ്യാജ വാർത്ത നൽകിയ മാദ്ധ്യമ പ്രവർത്തകനെതിരെ കേസ് എടുത്തു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് സ്വദേശിയായ ടെലിവിഷൻ മാദ്ധ്യമ പ്രവർത്തകൻ രാഹുൽ കുൽക്കർണിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ലോക്ക് ഡൗണിൽ അകപ്പെട്ടവർക്ക് വേണ്ടി ജൻ സാധാരൺ തീവണ്ടികൾ പ്രത്യേക സർവ്വീസ് നടത്തുമെന്ന് കുൽക്കർണി റിപ്പോർട്ട് നൽകിയിരുന്നു. വ്യാജ വാർത്ത പ്രചരിച്ചതിനെ തുടർന്ന് ബിഹാർ, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കഴിഞ്ഞ ദിവസം ഉച്ചയോടെ മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തടിച്ചു കൂടിയിരുന്നു. ജന്മനാടുകളിലേക്ക് മടങ്ങിപ്പോകാൻ ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ സ്റ്റേഷനിൽ കൂട്ടം കൂടുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരമാണ് കുൽക്കർണിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
Discussion about this post