Saturday, March 6, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

നളന്ദയിലും തബ്‌ലീഗ് സമ്മേളനം: പങ്കെടുത്തത് 640 പേർ, 363 പേരെ തിരിച്ചറിയാനായിട്ടില്ല, ഒന്നര ലക്ഷം പേർക്ക് വരെ കൊറോണ പകരാമെന്ന ഭീഷണിയിൽ ബിഹാർ

by Brave India Desk
Apr 18, 2020, 11:22 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: നിസാമുദ്ദീൻ മർക്കസ് തബ്‌ലീഗ് സമ്മേളനത്തിനു പുറമേ ബിഹാറിലെ നളന്ദയിലും ഇതേ മാതൃകയിൽ സമ്മേളനം നടന്നിരുന്നതായി റിപ്പോർട്ട്. നളന്ദ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ചിലർ കൊറോണ പരിശോധനയിൽ പോസിറ്റീവ് ആണെന്നു കണ്ടതായി ജില്ലാ മജിസ്ട്രേട്ട് സംസ്ഥാന ആഭ്യന്തരവകുപ്പിന് കത്തെഴുതി അറിയിച്ചതോടെയാണ് ഈ വിവരം പുറത്തായത്.

ഈ സമ്മേളനത്തിൽ 640 പേരാണ് പങ്കെടുത്തത്. എന്നാൽ 277 പേരെ മാത്രമേ ഇതുവരെ കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടുള്ളൂ. 363 പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരിൽ എത്ര വിദേശികൾ ഉണ്ടായിരുന്നു എന്നും വ്യക്തമല്ലെന്ന് കത്തിൽ പറയുന്നു.

നളന്ദയിൽ മാർച്ച് 14, 15 ദിവസങ്ങളിലായിരുന്നു തബ്ലീഗ് സമ്മേളനം. ഇതിൽ പങ്കെടുത്ത കുറേപ്പേർ ഡൽഹിയിൽ നിസ്സാമുദ്ദീൻ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. സമ്മേളനം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും 363 പേരുടെ വിവരം ലഭിക്കാത്തതാണ് ഇപ്പോൾ ബീഹാറിൽ പരിഭ്രാന്തി പരത്തിയിരിക്കുന്നത്. ഈ സമ്മേളനത്തിന് കൂടുതലും ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

കേരളത്തിൽ നിന്ന് ഈ സമ്മേളനത്തിന് പ്രതിനിധികൾ എത്തിയിരുന്നോ എന്ന് വ്യക്തമല്ല.

ഇതിനിടെ നിസാമുദ്ദീൻ സമ്മേളനത്തിന് ബിഹാറിൽ നിന്ന് 350 പേരാണ് പങ്കെടുത്തത് എന്ന് കേന്ദ്രസർക്കാർ കണ്ടെത്തി സംസ്ഥാനത്തെ അറിയിച്ചിരുന്നു. അവരെ മുഴുവനും കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

പങ്കെടുത്ത പ്രതിനിധികളുടെ വിവരങ്ങൾ നൽകാൻ തബ്ലീഗ് ഭാരവാഹികൾ തയ്യാറാകാത്തതാണ് ബിഹാറിലെ പ്രശ്നം. ഒരു വ്യക്തിക്ക് കൊറോണ രോഗബാധയുണ്ടെങ്കിൽ ഒരു മാസത്തിനകം 460 പേർക്ക് അതു പകർന്നു നൽകും എന്നാണ് ഐ സി എം ആർ കണക്കു കൂട്ടുന്നത്. അങ്ങനെയെങ്കിൽ 363 പേരിൽ നിന്ന് ഒന്നര ലക്ഷം പേർക്ക് രോഗബാധ പകരാമെന്ന ഭീഷണിയാണ് ബിഹാറിൽ നില നിൽക്കുന്നത്.

അതേസമയം നിസാമുദ്ദീനു ശേഷം മുംബൈയിലും തബ്ലീ‌ഗ് സമ്മേളനം നടത്താനിരുന്നതാണെങ്കിലും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനാൽ കഴിഞ്ഞില്ല.

Tags: corona virusMAINTablighi Jamaat Congregationnalanda
Share119TweetSendShare

Discussion about this post


Related News

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടകവസ്തുക്കളുമായി കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ; ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

‘150 ഓളം രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്സിനും മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി’; 50 രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ നി‌ര്‍മിത വാക്സിനുകള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി

Next Post

സ്പ്രിംഗ്ലര്‍ വിവരസുരക്ഷ കരാര്‍ ഉണ്ടാക്കിയത് ആരോപണം വന്നശേഷമോ?: കരാര്‍ രേഖ കൃത്രിമമെന്ന് സംശയം

Latest News

വിജയ യാത്ര; അമിത് ഷാ കേരളത്തിലേക്ക്

‘പിണറായി വിജയൻ ഭീരു‘; നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രി

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘കർഷക സമരം ഇന്ത്യയുടെ ആഭ്യന്തര വിഷയം, അത് പരിഹരിക്കാനുള്ള ക്ഷമത ഇന്ത്യൻ സർക്കാരിനുണ്ട്‘; ഇടപെടാനില്ലെന്ന് വ്യക്തമാക്കി ബ്രിട്ടൺ

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

ബധിരയും മൂകയുമായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പ്രതി നിഷാദ് അറസ്റ്റിൽ

തപ്സി പന്നുവും അനുരാഗ് കശ്യപും നടത്തിയത് 650 കോടിയുടെ സാമ്പത്തിക തിരിമറിയെന്ന് ആദായ നികുതി വകുപ്പ്; രാഹുൽ ഇവർക്ക് വേണ്ടി വാദിക്കുന്നത് സ്വാഭാവികമെന്ന് സോഷ്യൽ മീഡിയ

‘ലോകം വാഴ്ത്തുന്ന ഇന്ത്യൻ വാക്സിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിച്ചു‘; ഇന്ത്യൻ വാക്സിന് കിട്ടുന്ന ആഗോള സ്വീകാര്യത പ്രതിപക്ഷത്തിന്റെ നാണം കെട്ട രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയെന്ന് ബിജെപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News