കർണാടകയിലെ ഗുൽബർഗയിൽ നടന്ന സംസ്കാര ചടങ്ങിൽ തടിച്ചു കൂടിയത് നൂറോളം പേർ. ലോക്ഡൗൺ ലംഘനത്തെ തുടർന്ന് കർണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശനിയാഴ്ചയാണ് കലബുരഗി നഗരത്തിനു സമീപമുള്ള ശ്മശാനത്തിൽ സംസ്കാര ചടങ്ങിനോടനുബന്ധിച്ച് ആൾക്കാർ തടിച്ചുകൂടിയത്.
റോസ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നടന്ന സംഭവത്തിൽ അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും മറ്റുള്ളവരെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഡെപ്യൂട്ടി കമ്മീഷണർ കിഷോർ ബാബു മാധ്യമങ്ങളോട് വെളിപ്പെടുത്തി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശമനുസരിച്ച് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ആൾക്കാരുടെ എണ്ണം 20 ആണ്.










Discussion about this post