ഇറാനെതിരായ യുദ്ധത്തിന്റെ അടുത്ത നീക്കങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ കടുത്ത ഭിന്നത. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട ഫോൺ സംഭാഷണം അത്യന്തംവലിഞ്ഞുമുറുകിയതാണെന്നും നയതന്ത്ര ചർച്ചകളിൽ ട്രംപ് താല്പര്യം പ്രകടിപ്പിച്ചതിൽ നെതന്യാഹുതീർത്തും പ്രകോപിതനായെന്നുമാണ് പുറത്തുവരുന്ന വിവരം.
അമേരിക്കൻ മാധ്യമമായ ‘ആക്സിയോസ്’ (Axios) ആണ് ഈ വാർത്ത പുറത്തുവിട്ടത്. ട്രംപുംഇറാനും തമ്മിൽ ഒപ്പുവെക്കാനൊരുങ്ങുന്ന താല്കാലിക സമാധാന കരാറിന്റെ വിവരങ്ങൾഅറിഞ്ഞതോടെ നെതന്യാഹുവിന്റെ ‘തലയ്ക്ക് തീപിടിച്ചതുപോലെയുള്ള’ (Hair on fire) അവസ്ഥയായിരുന്നുവെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനുമേൽ വീണ്ടും ശക്തമായ വ്യോമാക്രമണം അഴിച്ചുവിടണമെന്നും അവരുടെ തന്ത്രപ്രധാനമായസൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കണമെന്നുമാണ് നെതന്യാഹു ട്രംപിനോട്ആവശ്യപ്പെട്ടത്. എന്നാൽ വീണ്ടുമൊരു ആക്രമണത്തിലേക്ക് കടക്കും മുൻപ് ഖത്തറുംപാകിസ്താനും മുന്നോട്ടുവെച്ച പരിഷ്കരിച്ച നയതന്ത്ര സമാധാന നിർദ്ദേശങ്ങൾക്ക് ഒരു അവസരംകൂടി നൽകണമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
‘ഓപ്പറേഷൻ സ്ലെഡ്ജ് ഹാമർ’ (Operation Sledgehammer) എന്ന പേരിൽ ഇറാനെതിരെനിശ്ചയിച്ചിരുന്ന വലിയ വ്യോമാക്രമണം സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ്രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ട്രംപ് താല്കാലികമായി മാറ്റിവെച്ചത്. ഇറാൻ നയതന്ത്രചർച്ചകൾ നീട്ടിക്കൊണ്ടുപോകുന്നത് സമയം വിലയ്ക്കുവാങ്ങാനാണെന്നും ഇത് വലിയതെറ്റാണെന്നും നെതന്യാഹു ട്രംപിന് മുന്നറിയിപ്പ് നൽകി.
ട്രംപും ഇറാനും തമ്മിൽ യുദ്ധം അവസാനിപ്പിച്ച് 30 ദിവസത്തെ ചർച്ചകളിലേക്ക് കടക്കാനായി ഒരു’ഉദ്ദേശ്യ പത്രം’ (Letter of Intent) തയ്യാറാക്കുന്നതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ഇറാന്റെആണവ പദ്ധതികളും ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുമാണ് ഈ ചർച്ചയുടെ പരിധിയിൽവരുന്നത്. എന്നാൽ പുറംലോകത്തിന് മുന്നിൽ ഇസ്രയേലുമായി യാതൊരു ഭിന്നതയുമില്ലെന്ന്വരുത്തിത്തീർക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
ഇറാൻ വിഷയത്തിൽ താൻ ആവശ്യപ്പെടുന്നതെന്തും നെതന്യാഹു അനുസരിക്കുമെന്നും തങ്ങൾതമ്മിൽ ഇപ്പോഴും നല്ല ബന്ധമാണെന്നുമാണ് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്.









