തിങ്കളാഴ്ച മുതൽ ലോക്സഭാ സെക്രട്ടറിയേറ്റ് തുറന്നു പ്രവർത്തിക്കും.നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നതിനാൽ അധികൃതർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
മൊത്തം ജീവനക്കാരുടെ 33 ശതമാനം മാത്രമേ ഓരോ ദിവസവും പ്രവർത്തിക്കൂ. ജോലിസമയത്ത് ഓരോരുത്തരും തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിക്കണം,നിർബന്ധമായും എല്ലാവരും മാസ്ക് ധരിച്ചിരിക്കണം, ആഹാരം കഴിക്കാൻ വ്യത്യസ്ത സമയമായിരിക്കും അനുവദിക്കുക, പൊതുസ്ഥലത്ത് തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു എന്നൊക്കെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടവ.
ആഹാരവും ജലവും എല്ലാവരും വീട്ടിൽ നിന്നും കൊണ്ടുവരണം, കാന്റീൻ തുറന്നു പ്രവർത്തിക്കുകയില്ലെന്നും അധികൃതർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post