ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1329 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. ഈ സമയപരിധിയില്‍ 44 പേര് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പുതുതായി ആയിരത്തില്‍പ്പരം കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ, കൊറോണ രോഗികളുടെ എണ്ണം 18985 ആയി. ഇതില്‍ 15122 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 3260 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. 603 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയതെന്നും കേന്ദ്ര് ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് കൊറോണ മുക്തമാവുന്നവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊറോണ സ്ഥിരീകരിച്ചവരില്‍ 17.48 ശതമാനം പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇന്നലെ മാത്രം 705 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
അതേസമയം രാജ്യത്ത് കൂടുതല്‍ ജില്ലകള്‍ കൊറോണ മുക്തമായി. 61 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ ഒരു കൊറോണ കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
23 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 61 ജില്ലകളാണ് കൊറോണ മുക്തമായത്. ലത്തൂര്‍, ഉസ്മാനാബാദ്,ഹിംഗോളി, മഹാരാഷ്ട്രയിലെ വാഷിം എന്നിവിടങ്ങളാണ് പുതുതായി കോവിഡ് മുക്തമായ ജില്ലകള്‍. നിലവില്‍ രാജ്യത്ത് 4,49,810 സാമ്ബിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. തിങ്കളാഴ്ച മാത്രം 35,852 കോവിഡ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി.
Discussion about this post