കണ്ണൂർ: കൊറോണ കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കണ്ണൂരില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണമെന്ന് ഐജി അശോക് യാദവ്. ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുമെന്ന് ഐജി അശോക് യാദവ് പറഞ്ഞു. നിരീക്ഷണത്തിലുള്ളവരുടെ വീടുകള്‍ക്ക് മുന്നില്‍ പൊലീസ് പട്രോളിംഗ് ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ വരെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സാഹചര്യമില്ലെന്ന വിലയിരുത്തലിലായിരുന്നു അധികൃതര്‍. എന്നാല്‍ കണ്ണൂരില്‍ ഇന്നലെ പത്ത് പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ജനങ്ങള്‍ കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യം വന്നതോടെയും കടുത്ത നിയന്ത്രണ നടപടികളിലേക്ക് കടക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരാവുകയായിരുന്നു. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുകയാണെന്നും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഐ ജി അശോക് യാദവ് പറഞ്ഞു.
കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. ജില്ല അതിര്‍ത്തി സീല്‍ ചെയ്തതായും ഐജി അറിയിച്ചു. അത്യാവശ മരുന്നുകള്‍ക്കായി ആളുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ബന്ധപ്പെടാം.
സംസ്ഥാനത്ത ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ആറ് കേസുകളും കണ്ണൂര്‍ ജില്ലയിലായിരുന്നു. വിദേശത്ത് നിന്നെത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്കുമാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചിത്. ഹൈറിസ്ക് കാറ്റഗറിയിലുള്ളവര്‍ 28 ദിവസം വരെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയായിരുന്നു. എന്നാല്‍ വിദേശത്ത് നിന്നെത്തി ഒരു രോഗലക്ഷണങ്ങളും ഇല്ലാതെ 29 ദിവസം പിന്നിട്ടവര്‍ക്കും കൊറോണ സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
Discussion about this post