ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നതിനെതിരെയുള്ള നിയമനടപടികൾ ശക്തമാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ.അൽപ്പം മുമ്പ് സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് പ്രകാരം, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ആറു മാസം മുതൽ ഏഴ് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ്.ഇങ്ങനെ ആക്രമിക്കുന്ന കുറ്റങ്ങൾ ഈ ഓർഡിനൻസ് പ്രകാരം ജാമ്യമില്ലാത്ത, വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമായി മാറുകയും, ഇത്തരം കുറ്റങ്ങളിൽ പോലീസ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുകയും ചെയ്യും.
കോവിഡ് വിരുദ്ധ പോരാട്ടത്തിനിടയിൽ പോലും ആരോഗ്യപ്രവർത്തകർ ആക്രമിക്കപ്പെടുന്ന വാർത്ത രാജ്യത്തിന്റെ മുക്കിലും മൂലയിലും നിന്നും പുറത്തു വന്നിരുന്നു.ഡോക്ടർമാർ പ്രതിഷേധിച്ച് സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി അമിത്ഷാ, കർശന നടപടി ഉണ്ടാകുമെന്ന് ഇന്ന് കാലത്ത് ഉറപ്പു നൽകിയിരുന്നു.ഇതിന് പിറകെയാണ് സർക്കാരിന്റെ ഉറച്ച തീരുമാനം.ഇത്തരം കുറ്റങ്ങൾക്കെതിരെ സർക്കാരിന്റെ നിലപാട് കടുത്തതു തന്നെയായിരിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രസ്താവിച്ചു.
Discussion about this post