കള്ളാടിയിൽ വൻ ദുരന്തം വിതച്ച മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ഏറെ നിർണായകമായതുരങ്കപാതാ പദ്ധതിയുടെ ഭാവി തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന്പരിശോധനയ്‌ക്കെത്തും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിൽവൻ ഭീതി സൃഷ്ടിച്ച ദുരന്തത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുകയാണ് സംഘത്തിന്റെ പ്രധാനലക്ഷ്യം.
അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവൃത്തികളുമാണോ മണ്ണിടിച്ചിലിന് വഴിവെച്ചതെന്നകാര്യത്തിൽ വിദഗ്ധ സമിതി വ്യക്തത വരുത്തും.
നിർമ്മാണ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് സംഘം നേരിട്ടെത്തിവിലയിരുത്തും.പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകളും കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയവും നൽകിയ പാരിസ്ഥിതിക അനുമതി രേഖകൾ സമിതി വിശദമായി പരിശോധിക്കും. പരിസ്ഥിതി സൗഹാർദ്ദപരമായ പഠനങ്ങൾ പൂർത്തിയാക്കിയാണോ നിർമ്മാണം തുടങ്ങിയതെന്നചോദ്യങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഭൗമശാസ്ത്രജ്ഞർ, പരിസ്ഥിതി ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന സമിതി ഒരുമാസത്തിനകം സർക്കാരിന് സമഗ്രമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സമിതി നൽകുന്നശുപാർശകളുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലായിരിക്കും നിലവിൽനിർത്തിവെച്ചിരിക്കുന്ന മലബാറിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാത തുടരണമോവേണ്ടയോ എന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക.












