ഡല്‍ഹി: റിപ്ലബിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോ സ്വാമിക്കെതിരെ നടന്ന അക്രമത്തെ അപലപിക്കുന്നതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍.
‘അര്‍ണബ് ഗോസ്വാമിയെ ആക്രമിക്കാനുള്ള ശ്രമത്തെ ഞങ്ങള്‍ അപലപിക്കുന്നു. ഏതൊരു മാധ്യമപ്രവര്‍ത്തകനും നേരെയുള്ള എല്ലാത്തരം ആക്രമണങ്ങളെയും ഞങ്ങള്‍ അപലപിക്കുന്നു. ഇത് ജനാധിപത്യത്തിന് എതിരാണ്, സഹിഷ്ണുത പ്രസംഗിക്കുന്നവര്‍ അസഹിഷ്ണുത കാണിക്കുന്നത് ശരിക്കും വിരോധാഭാസമാണ്. അതിനാല്‍ ഈ ശ്രമത്തെ ഞങ്ങള്‍ അപലപിക്കുന്നു’ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ബുധനാഴ്ച രാത്രി വീട്ടിലേക്ക് തിരിച്ചുപോകുകയായിരുന്ന തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി അര്‍ണബ് പറഞ്ഞിരുന്നു.
കോണ്‍ഗ്രസിന്റെ ഉന്നതതലത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചവരാണ് തന്നെ അക്രമിക്കാന്‍ എത്തിയതെന്നും തനിക്ക് എന്ത് സംഭവിച്ചാലും സോണിയാ ഗാന്ധിയായിരിക്കും അതിന്റെ ഉത്തരവാദിയെന്നും വീഡിയോ സന്ദേശത്തില്‍ അര്‍ണബ് പറഞ്ഞിരുന്നു.
പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് ഗോസ്വാമി വിമർശനം നടത്തിയിരുന്നു. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടത് എന്നുമായിരുന്നു അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ ചോദിച്ചത്.
Discussion about this post