അംബാല: ഹരിയാനയിലെ അംബാലയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെതിരെ ആക്രമണം. കൊറോണ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന 60 കാരിയുടെ മൃതദേഹം സംസ്കരിക്കുന്നതിനിടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും നേര്‍ക്ക് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. സംസ്കാരം തടയാന്‍ സംഘടിച്ചെത്തിയ ഗ്രാമവാസികൾ പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറില്‍ ഡോക്ടറടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. തുടർന്ന് അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടി വന്നു.
അതേസമയം തിങ്കളാഴ്ച മരിച്ച ഇവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. സ്ത്രീക്ക് ആസ്മ ഉണ്ടായിരുന്നതായി സിവില്‍ സര്ജന് ഡോ. കുല്‍ദീപ് സിങ് പറഞ്ഞു. എന്നാല്‍ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ശവസംസ്കാരം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അംബാലയില്‍ 12 പേര്‍ക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഹരിയാനയില്‍ 289 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം 3 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
Discussion about this post