ഇടുക്കി ജില്ലക്ക് ഇന്ന് നിർണായക ദിവസം.ജില്ലയിൽ നിന്നും പരിശോധനയ്ക്ക് അയച്ച മുന്നൂറോളം സാമ്പിളുകൾ പരിശോധിച്ചതിന്റെ ഫലം ഇന്ന് പുറത്ത് വരും.അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ജില്ലയിൽ കൂടുതൽ സ്ഥിരീകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ജില്ലാകളക്ടർ വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച 45 പേരിൽ നടത്തിയ റാൻഡം പരിശോധനയിൽ, മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.ലാബ് സൗകര്യമില്ലാത്തതിനാൽ ഇടുക്കി ജില്ലയിലെ രോഗികളുടെ പരിശോധന നടത്തുന്നത് കോട്ടയത്താണ്.എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ ലാബുകൾ കൂടി ഉപയോഗിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാൻ ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്. പരിശോധനാഫലം അറിയുന്നതിലെ കാലതാമസം ഒഴിവാക്കാനാണിത്.
Discussion about this post