കണ്ണൂര്‍: മുംബൈ ജവഹര്‍ലാല്‍ പോര്ട്ട്എ ട്രസ്റ്റില്‍ കസ്റ്റംസ് സൂപ്രണ്ടിനെ ദുരൂഹസാഹചര്യത്തില്‍ മുംബൈയില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ എടക്കാട് കടമ്പൂര് സ്വദേശിയായ ബിനോയ് നായരെ ( 46) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കസ്റ്റംസില്‍ ഇറക്കുമതി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ബിനോയ് നായരെ ശനിയാഴ്ച ഉച്ച വരെ ഓഫീസില്‍ കണ്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. മുംബൈ നാവ ഷേവാ ജെട്ടിയില്‍ നിന്ന് ബിനോയ് കടലിലേക്ക് എടുത്ത് ചാടിയതെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കാറില്‍ വന്നിറങ്ങിയ ബിനോയ് കാര്‍ ജെട്ടിക്കടുത്ത് പാര്‍ക്ക് ചെയ്തതിന് ശേഷമാണ് ഈ കടുംകൈ ചെയ്തതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഉടനെ രക്ഷാ പ്രവര്‍ത്തകരെത്തി കയറില്‍ കെട്ടിയ റബ്ബര്‍ ട്യൂബുകള്‍ ലഭ്യമാക്കിയെങ്കിലും അതില്‍ പിടിച്ചു രക്ഷപ്പെടാന്‍ തയ്യാറായില്ല. പിന്നീട് മുങ്ങല്‍ വിദഗ്ദര്‍ എത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മരണകാരണം വ്യക്തമല്ല.
കുടുംബ സമേതം നെരൂള്‍ സീവുഡിലാണ് ബിനോയ് താമസിക്കുന്നത്. കടമ്പൂര് മീത്തലെ മടത്തില്‍ നാരായണന് നായരുടെയും ഗൗരിയുടെയും മകനാണ്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ രാഖിയാണ് ഭാര്യ. പ്ളസ് ടു വിദ്യാര്‍ഥി പ്രണവ് മകന് ആണ്. സംസ്കാരം മുംബൈയില്‍ നടത്തി.
Discussion about this post