ടെൽഅവീവ് : കൊറോണയെ തുരത്താനുള്ള മരുന്ന് കണ്ടുപിടിച്ചെന്ന അവകാശ വാദവുമായി ഇസ്രായേൽ.ഇസ്രായേൽ വികസിപ്പിച്ചെടുത്തത് കൊറോണ വൈറസിനെ നിർവീര്യമാക്കുന്ന ആന്റിബോഡിയാണ്.ലോക രാജ്യങ്ങലെല്ലാം കോവിഡിനെ തടയാനുള്ള വാക്സിൻ കണ്ടുപിടിക്കാൻ നെട്ടോട്ടമോടുകയാണ്.ഈ സാഹചര്യത്തിൽ ചികിത്സാ രംഗത്തുള്ള ഇസ്രായേലിന്റെ ഏറ്റവുംവലിയ മുന്നേറ്റമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി നഫ്താലി ബെന്നറ്റ് അവകാശപെട്ടു.
മോണോക്ലോണൽ ആന്റിബോഡിയെന്ന് പേരിട്ടിരിക്കുന്ന കോവിഡ് ആന്റിബോഡിയെ വികസിപ്പിച്ചെടുത്തത് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ചിൽ നടന്ന പരീക്ഷണത്തിലൂടെയാണ്.വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയാലുടനെ തന്നെ ഈ ആന്റിബോഡി ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങും.തുടർന്ന് വൈറസിനെ ആക്രമിക്കുകയും നിർവീര്യമാക്കുകയും ചെയ്യുമെന്നാണ് ഇസ്രായേൽ പറയുന്നത്.കോവിഡ് ചികിത്സാ രംഗത്തു ഇത് നിർണായകമായ വഴിത്തിരിവാകുമെന്ന് ഉറപ്പാണ്.അടുത്ത ഘട്ടത്തിൽ കൂടുതലായി ഈ ആന്റിബോഡി എങ്ങനെ ഉല്പാദിപ്പിക്കാനാവും എന്ന സാധ്യതക്കായിരിക്കും ഇസ്രായേൽ പ്രാധാന്യം നൽകുക.
Discussion about this post