വയനാട്: വീടിനടുത്ത പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന് സിപിഎം പ്രവർത്തകരുടെ വക ക്രൂരമർദ്ദനം. വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
കുളിക്കാൻ പോയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പിതാവിനെതിരെ ആക്രമണം നടന്നത്. ആക്രമണത്തിൽ ഇദ്ദേഹത്തിന്റെ പല്ലുകൾ കൊഴിഞ്ഞു. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ. ഇവർ സിപിഎം പ്രവർത്തകരാണ്.
പ്രതികൾ ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ളവരാണ്. ഇവരെ സംരക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബം സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സംഭവം വിവാദമായതോടെ പൊലീസ് സിപിഎം പ്രവർത്തകരായ പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ആരെയും ഇതു വരെ പിടികൂടിയിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.
Discussion about this post