കാഠ്മണ്ഡു : മാനസരോവറിലേക്ക് ഉത്തരാഖണ്ഡിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് റോഡ് നിർമിച്ചതിൽ നേപ്പാളിന് പ്രതിഷേധം. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നതിനായി ഇന്ത്യൻ അംബാസിഡർ മോഹൻ ഖത്രയെ വിളിച്ചു വരുത്തി നേപ്പാൾ പ്രതിഷേധമറിയിച്ചു.ലിപുലേഖ് ചുരവുമായി ബന്ധിപ്പിച്ചാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്.
നേപ്പാൾ വാദിക്കുന്നത് ലിപുലേഖ് ചുരത്തിന്റെ തെക്കേ അറ്റത്തുള്ള കാലാപാനി എന്നറിയപ്പെടുന്ന പ്രദേശം നേപ്പാളിന്റെതാണെന്നാണ്.ഈ പ്രദേശം ശരിക്കും നിലനിൽക്കുന്നത് ഇന്ത്യ -നേപ്പാൾ- ടിബറ്റ് അതിർത്തിയിലാണ്. ഈ റോഡിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നിർവഹിച്ചിരുന്നു.അന്ന് മുതൽ നേപ്പാൾ വലിയ പ്രതിഷേധത്തിലാണുള്ളത്.അതിർത്തി തർക്കങ്ങൾക്ക് പിന്നീട് പരിഹാരം കാണാമെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നതാണ്.ഇതിനെ പരിഗണിക്കാതെ തീർത്തും ഏകപക്ഷീയമാണ് ഇന്ത്യയുടെ ഈ പ്രവർത്തിയെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ അധീന മേഖലയിലാണ് ഇന്ത്യ റോഡ് നിർമ്മിച്ചതെന്നാണ് രാജ്നാഥ്സിങ് ഇതിന് മറുപടിയായി പറഞ്ഞത്. ചൈന അതിർത്തിക്കരികിലൂടെ മാനസരോവറിലേക്ക് എളുപ്പമെത്താൻ പുതിയതായി പണികഴിപ്പിച്ച ഈ പാതയിലൂടെ സാധിക്കും.
Discussion about this post