അഫ്ഗാനിസ്ഥാനിലെ കാബൂളിലും നാൻഗർഹാറിലും ഉണ്ടായ ആക്രമണത്തിൽ ഫിദായീൻ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഹഖാനി ശൃംഖലയെന്ന് അഫ്ഗാൻ സുരക്ഷാ ഏജൻസികൾ.പാകിസ്ഥാന്റെ ശക്തമായ പിന്തുണയോടെയാണ് ഇത് നടന്നതെന്നും അഫ്ഗാൻ ഇന്റലിജൻസ് വ്യക്തമാക്കുന്നു.കാബൂൾ ആശുപത്രിയിൽ പോലീസുകാരായി വേഷം മാറി വന്ന അക്രമകാരികൾ രണ്ട് നവജാത ശിശുക്കളുൾപ്പെടെ 16 പേരെ കൊന്നിരുന്നു.ഇത്രയും സുരക്ഷാ സംവിധാനങ്ങളുള്ള കാബൂളിൽ അക്രമമഴിച്ചു വിടാൻ നിലവിൽ കെൽപ്പുള്ളത് ഹഖാനിക്ക് മാത്രമാണെന്നും അഫ്ഗാനിസ്ഥാനെ അറിയുന്നവർക്കെല്ലാം അതെളുപ്പത്തിൽ മനസിലാകുമെന്നും അഫ്ഗാന്റെ മുൻ ഉപ പ്രതിരോധ മന്ത്രി തമീം അസെയ് പറഞ്ഞു.
അതേ സമയം, നാൻഗർഹാറിൽ സ്ഥലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ സംസ്കാര ചടങ്ങിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേരാണ് മരിച്ചത്.രണ്ടു സ്ഥലങ്ങളിലുമായി 40 പേർ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അന്വേഷണത്തിൽ അബു ഒമർ ഖോറസാനി എന്നറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ കമാൻഡറായ സിയ ഉൾഹഖിനെ അഫ്ഗാനിസ്ഥാന്റെ സുരക്ഷാ ഏജൻസികൾ അറസ്റ്റ് ചെയ്തിട്ടുണ്ട്.താലിബാൻ ഉൾപ്പെടെയുള്ള ഒരു തീവ്രവാദ സംഘടനയും സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഏറ്റെടുത്തിട്ടില്ല.
Discussion about this post