ലഖ്നൗ: കൊറോണയെ നേരിടാൻ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങളെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കര്‍ഷകര്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും സഹായകരമായ രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു സാമ്പത്തിക പാക്കേജാണിത്. ഈ സഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ആവശ്യമുള്ള വിഭാഗക്കാരാണ് കര്‍ഷകരും വഴിയോര കച്ചവടക്കാരും കുടിയേറ്റ തൊഴിലാളികളുമെല്ലാം. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായവരാണ് ഇവര്‍. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം 14 കോടി കര്‍ഷകര്‍ക്ക് പ്രതിമാസം 2000 രൂപ വീതം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ 2.34 കോടി കര്‍ഷകര്‍ക്ക് രണ്ടു തവണ ഈ സഹായം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത കര്‍ഷകര്‍ക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ സംരംഭം രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post