കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് താലിബാൻ സംഘടന. ഇന്ത്യയ്ക്കെതിരെയുള്ള പാക്കിസ്ഥാന്റെ ജിഹാദിനെ പിന്തുണയ്ക്കുന്നില്ലെന്ന കൃത്യമായ നിലപാട് താലിബാൻ വ്യക്തമാക്കി.
താലിബാന്റെ ഔദ്യോഗിക വക്താവായ സുഹൈൽ ഷഹീനാണ് സംഘടനയുടെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയത്.നേരത്തെ, സുഹൈൽ ഷഹീദിന്റെ പേരിലും, മറ്റൊരു താലിബാൻ വക്താവായ സാബിഹുള്ള മുജാഹിദിന്റെ പേരിലുമുള്ള വ്യാജ ട്വിറ്റർ അക്കൗണ്ടുകളിൽ നിന്നും ” കശ്മീർ പിടിച്ചെടുക്കും, ഇസ്ലാമിക രാഷ്ട്രവും ഇന്ത്യയുമായുള്ള സൗഹൃദം ഒരു കാലത്തും സാധ്യമല്ല” തുടങ്ങിയ വ്യാജ പരാമർശങ്ങൾ ട്വിറ്ററിൽ വ്യാജമായി പ്രചരിച്ചിരുന്നു.പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ ആണ് ഈ പ്രചരണ യുദ്ധത്തിനു പിറകിൽ. തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് താലിബാൻ വക്താവ് തന്നെ നേരിട്ട് രംഗത്തു വന്നു സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
Discussion about this post