കോവിഡ് പ്രതിസന്ധി നിലനിൽക്കെ ബസ് ചാർജ് വർധിപ്പിച്ചിട്ടും, ബസ്സുകൾ ഓടിക്കില്ലെന്ന സ്വകാര്യ ബസ് ഉടമകളുടെ നിഷേധാത്മകമായ നിലപാടിനെതിരെ ഗതാഗതമന്ത്രി.ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.
ബസ്സുടമകൾ സാഹചര്യം മനസ്സിലാക്കണമെന്നും, അവരുടെ ബുദ്ധിമുട്ടു കൂടി കണക്കിലെടുത്താണ് ബസ് ചാർജ് വർധിപ്പിച്ചത്.ബസ്സുടമകൾ മൂന്നുമാസം കാലത്തേക്ക് നികുതി അടക്കേണ്ടത് എന്ന തീരുമാനവും സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.ആ ഒരൊറ്റ തീരുമാനത്തിൽ മാത്രം 36 കോടി രൂപയുടെ വരുമാനം നഷ്ടമാണ് സർക്കാരിന് ഉണ്ടാകുന്നത്.സാഹചര്യങ്ങൾ മനസ്സിലാക്കി സ്വകാര്യ ബസ്സുടമകൾ സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത മന്ത്രി വെളിപ്പെടുത്തി.
Discussion about this post