ജമ്മുകാശ്മീരിൽ വീണ്ടും ഭീകരവേട്ട. ഹിസ്ബുൾ മുജാഹിദീൻ കമാൻഡറെ സൈനികർ വെടിവെച്ചു കൊന്നു.സൈന്യവും ഭീകരരും തമ്മിൽ പൊരിഞ്ഞ പോരാട്ടത്തിലാണ് ജുനൈദ് സെഹ്‌റായി കൊല്ലപ്പെട്ടത്. കശ്മീരിലെ കുപ്രസിദ്ധ വിഘടനവാദി സംഘടനയായ തെഹ്‌രിക്-ഇ-ഹുറിയത് ചെയർമാൻ അഷറഫ് സെഹ്‌റായിയുടെ മകനാണ് ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ കൂടിയായ ജുനൈദ് സെഹ്‌റായി.ഏറ്റുമുട്ടലിൽ മറ്റൊരു തീവ്രവാദി കൂടി കൊല്ലപ്പെട്ടു.
ശ്രീനഗറിൽ, നവക്കടൽ മേഖലയിലാണ് രാത്രി രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകര സങ്കേതത്തെ കുറിച്ച് വിവരം ലഭിച്ചതോടെ സൈന്യം ശ്രീനഗറിലേക്ക് പായുകയായിരുന്നു. തുടർന്നുണ്ടായ കനത്ത പോരാട്ടത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു, നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു.
Discussion about this post