ലോകം മുഴുവനുമുള്ള രാഷ്ട്രങ്ങളിലായി അരക്കോടിയിലധികം പേരെ ബാധിച്ച കോവിഡ് മഹാമാരി ഇന്ത്യയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന തീയതികൾ ദേശീയ മാധ്യമമായ ടൈംസ് നൗ പുറത്തുവിട്ടു.മെയ് 21 വരെയുള്ള കണക്ക് പ്രകാരം 1.13 ലക്ഷം പേർക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ പഠനറിപ്പോർട്ടുകൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ, രോഗവ്യാപനം കൈകാര്യം ചെയ്യുന്നത് എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ മഹാരാഷ്ട്രയിൽ ആഗസ്റ്റ് 23നാണ് കോവിഡ് മഹാമാരി ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കുന്നത്.ഹൈബ്രിഡ് മോഡൽ ആണെങ്കിൽ ജൂലൈ 29ന് തന്നെ കോവിഡ് കെട്ടടങ്ങും.മുംബൈയിൽ എസ്.ഇ.ഐ.ആർ പിന്തുടർന്നാൽ ഓഗസ്റ്റ് 25നും ഹൈബ്രിഡ് പിന്തുടർന്നാൽ ജൂലൈ 5നും കോവിഡ് നിയന്ത്രിക്കാൻ സാധിക്കും.
ഗുജറാത്തിൽ, എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ആഗസ്റ്റ് 18നും ഹൈബ്രിഡ് മോഡൽ പ്രതിരോധ രീതിയാണെങ്കിൽ ജൂലൈ 8 നും രോഗവ്യാപനം പൂർണ്ണമായും ഇല്ലാതാവും. ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ, രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ പകുതി പേരും മടങ്ങിവന്ന കുടിയേറ്റ തൊഴിലാളികളാണ്.ഇവരെല്ലാം തന്നെ സുരക്ഷിതമായി ക്വാറന്റൈൻ ചെയ്യപ്പെട്ട അവസ്ഥയിലുമാണ്.അവിടെ രോഗബാധ അധികം നീണ്ടു നിൽക്കില്ല.
തമിഴ്നാട്ടിൽ, എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ഓഗസ്റ്റ് 11നും ഹൈബ്രിഡ് മോഡൽ പിന്തുടർന്നാൽ ജൂലൈ 31നും മഹാമാരി അവസാനിക്കും. ഡൽഹിയിൽ എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ആഗസ്റ്റ് 15 നും ഹൈബ്രിഡ് മോഡൽ പിന്തുടർന്നാൽ ജൂലൈ 30നും കോവിഡ് ബാധ ഇല്ലാതാവും.
പശ്ചിമബംഗാളിൽ എസ്.ഇ.ഐ.ആർ മോഡൽ പ്രകാരം ഓഗസ്റ്റ് 18നും, ഹൈബ്രിഡ് രീതിയിൽ ജൂലൈ 27നും കൊറോണയെ തുരത്താൻ സാധിക്കും.അഹമ്മദാബാദിൽ, എസ്.ഇ.ഐ.ആർ മോഡൽ പിന്തുടർന്നാൽ ഓഗസ്റ്റ് 26 നും ഹൈബ്രിഡ് മോഡൽ പിന്തുടരുകയാണെങ്കിൽ ജൂൺ 30നുമാണ് കോവിഡ് നിയന്ത്രണ വിധേയമാകുമെന്ന് കരുതുന്നത്
Discussion about this post