അഞ്ന ഹരീഷ് എന്ന ചിന്നു സുൾഫിക്കറിന്റെ മരണത്തിൽ ആരോപണം നേരിടുന്ന അർബൻ നക്സലുകളെ വെള്ളപൂശുന്ന സംയുക്ത പ്രസ്താവന സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. മകളുടെ മരണത്തിൽ പങ്കുണ്ടെന്ന് അഞ്ജനയുടെ അമ്മയും ബന്ധുക്കളും അടക്കമുള്ളവർ സംശയം ഉന്നയിക്കുന്ന വ്യക്തികളെ ന്യായീകരിച്ച് പുറത്തിറക്കിയിരിക്കുന്ന പ്രസ്താവനയിൽ സമാന നിലപാടുകളുള്ള വ്യക്തികളും കെ ആർ മീരയും അടക്കമുള്ളവർ ഒപ്പു വെച്ചിരിക്കുന്നതായും അവകാശപ്പെടുന്നു.
ആരോപണം നേരിടുന്ന അർബൻ നക്സലുകളെ ന്യായീകരിക്കുന്നതിനോടൊപ്പം മാദ്ധ്യമങ്ങളെയും പ്രസ്താവനയിൽ വിമർശിക്കുന്നുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ദലിതർക്കും മുസ്ലീങ്ങൾക്കും എതിരായ നീക്കമാണ് നടക്കുന്നത് എന്ന തരത്തിൽ സംഭവങ്ങളെ വ്യാഖ്യാനിക്കുന്നതാണ് പ്രസ്തുത പ്രസ്താവനയുടെ ഉള്ളടക്കം.
https://www.facebook.com/jasmypk/posts/2933693213411247
അതേസമയം അഞ്ജനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മ മിനിയും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരെല്ലാം തന്നെ ചതിച്ചുവെന്നും രക്ഷിക്കണമെന്നും അഞ്ജന പറഞ്ഞതായി ബന്ധുക്കളും ആരോപിക്കുന്നു. അഞ്ജന ചിന്നു സുൾഫിക്കർ ആയി മാറിയതിന് പിന്നിലെയും തുടർന്നുണ്ടായ മരണത്തിന് പിന്നിലെയും മതതീവ്രവാദ- നക്സൽ സാന്നിദ്ധ്യം അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ അർബൻ നക്സലുകളായ അതുല്‍, ഗാര്‍ഗി, സുല്‍ഫത്ത്, ഇര്‍ഫാന, അനന്തു, ആതിര, നസീമ, ശബരി,എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട് നിരവധി പേർ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.
അഞ്ജന ഹരീഷിന്റെ മരണം കൊലപാതകമാകാനുള്ള സാദ്ധ്യത അവശേഷിപ്പിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്ത് വന്നിരുന്നു. പ്രകൃതിവിരുദ്ധമോ അല്ലാതെയുള്ളതോ ആയ ലൈംഗിക പീഡനത്തിനോ അഞ്ജന ഇരയായിട്ടുണ്ട് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകള്‍ ബലപ്രയോഗം മൂലം സംഭവിച്ചതാകാം എന്നും വിശദമാക്കിയിട്ടുണ്ട്.
അര്‍ബന്‍ നക്‌സലുകളായ സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മെയ് 13ന് കണ്ടെത്തുകയായിരുന്നു.
Discussion about this post