കൊല്‍ക്കത്ത: ദേശീയ ദുരന്തനിവാരണ സേനയില്‍ കൂട്ടത്തോടെ കൊറോണ സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ നാശംവിതച്ച അംഫന്‍ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോൾ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ട 50 സേനാംഗങ്ങള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
പശ്ചിമബംഗാളില്‍ നിന്ന് ബേസ് ക്യാമ്പിലേക്ക് മടങ്ങിയ സേനാംഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ കണ്ടെത്തിയത്. ഒഡീഷയിലെ കട്ടക്കിലേക്ക് മടങ്ങിയ 50 സേനാംഗങ്ങളിലാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതുവരെ 170 ഉദ്യോഗസ്ഥരില്‍ പരിശോധന നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടത്തിലുളള ഒരു സേനാംഗത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഉദ്യോഗസ്ഥരിലാണ് പരിശോധന നടത്തിയത്.
Discussion about this post