കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്ത് കണ്ടുകെട്ടി. കളക്ടറേറ്റ് ജീവനക്കാരനായ വിഷ്ണുപ്രസാദിന്റെ സ്വത്താണ് കണ്ടുകെട്ടിയത്. വിഷ്ണു പ്രസാദ് നിലവില്‍ ജയിലിലാണ്.
ഇയാള്‍ തട്ടിയെടുത്ത 73 ലക്ഷം രൂപ ഇതുവരെയും കണ്ടെത്താനായില്ല. അന്വേഷണത്തില്‍ മേലുദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയോ എന്ന കാര്യവും പരിശോധിക്കുമെന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രളയ ഫണ്ട് തട്ടിപ്പില്‍ രണ്ടു കേസുകളാണ് നിലവിലുള്ളത്. 73 ലക്ഷം രൂപ തട്ടിയ രണ്ടാമത്തെ കേസിലാണ് പ്രതിയുടെ സ്വത്ത് കണ്ടുകെട്ടിയത്. ഈ തുക തിരിച്ചു പിടിക്കാന്‍ അന്വേഷണ സംഘത്തിനായില്ല. അന്വേഷണവുമായി വിഷ്ണു പ്രസാദ് സഹകരിക്കുന്നില്ലെന്നും കമ്മീഷ്ണര്‍ അറിയിച്ചു.
Discussion about this post