ന്യൂഡൽഹി : പ്രശസ്ത അമേരിക്കൻ മാധ്യമപ്രവർത്തക സിന്തിയ ഡി റിച്ചിയുടെ പാകിസ്ഥാൻ ബന്ധത്തിന്റെ തെളിവുകൾ പുറത്തു വിട്ട് ദേശീയ മാധ്യമങ്ങൾ.സിന്തിയ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐ,പാകിസ്ഥാന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് എന്നിവയുമായുള്ള ബന്ധമാണ് ഇപ്പോൾ സീ ടീവി പുറത്തു വിട്ടിരിക്കുന്നത്.ഐഎസ്പിആറിനും വേണ്ടി സിന്തിയ പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വ്ലോഗറും കൂടിയായ സിന്തിയ പാക് സർക്കാരിന് നേരെ ലൈംഗികാരോപണം ഉന്നയിച്ചതിനു ശേഷം ഇവർക്കിടയിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്താനായത്.ദീർഘകാലമായി പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ അടുത്ത അനുയായിയായിരുന്ന സിന്തിയ, ബാലാകോട്ട് ആക്രമണത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്റെ അനുകൂലിയായിരുന്ന കാലഘട്ടത്തിലും സിന്തിയ സ്ഥിരമായി ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ നടത്തുമായിരുന്നു.തന്റെ സാമൂഹ്യ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് സിന്തിയ ഈയിടെയും പ്രസ്താവനകൾ നടത്തിയിരുന്നു.മുൻ പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയായ റഹ്മാൻ മാലിക്കിനെതിരെ സിന്തിയ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ ഈ കണ്ടെത്തൽ
Discussion about this post