ഡൽഹി: ജൂണ്‍ ആറിന് സൈനിക ചര്‍ച്ചയിലുണ്ടായ ധാരണകളുടെ ലംഘനമാണ് ചൈന ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മേയ് മുതല്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണകളുടേയും ചട്ടങ്ങളുടേയും ലംഘനമാണ്. നിയന്ത്രണരേഖയിലെ (LAC-Line of Actual Control) തൽസ്ഥിതി അട്ടിമറിക്കുന്ന വിധമുള്ള യാതൊരു പ്രവര്‍ത്തനങ്ങളും ഇരു ഭാഗത്തുനിന്നുമുണ്ടാകില്ല എന്ന ധാരണ ലംഘിക്കുകയാണ് ചൈന ചെയ്തത്. ഈ വര്‍ഷം ഇതുവരെ ചൈന നിരന്തരം ഇത്തരം പ്രവര്‍ത്തനങ്ങളാണ് നടത്തിയത് – കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ കൂടുതല്‍ ആര്‍മി, ഐടിബിപി സൈനികരെ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വാന്‍ താഴ്വരയില് ഏറ്റുമുട്ടലുണ്ടായതടക്കമുള്ള തര്‍ക്ക മേഖലകളില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരു സൈന്യങ്ങളും സൈനിക തലചര്‍ച്ചയില്‍ ധാരണയിലെത്തിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Discussion about this post