വാഷിംഗ്ടൺ ഡിസി : ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കെതിരെ ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കുമായി അമേരിക്കയും.അമേരിക്ക ഹ്വാവേയ്,സിടിഇ, എന്നീ രണ്ടു ചൈനീസ് ടെലികോം ഭീമന്മാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യ കഴിഞ്ഞദിവസം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷൻ ചൈനയുടെ ടെലികോം കമ്പനികൾക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനമെടുത്തത്.
യുഎസ് ഫെഡറൽ കമ്മ്യൂണിക്കേഷൻ കമ്മീഷന്റെ പബ്ലിക് സെക്യൂരിറ്റി ആൻഡ് ഹോംലാൻഡ് സെക്യൂരിറ്റി ബ്യൂറോ നടത്തിയ അന്വേഷണത്തിലാണ് വാവോയ്,സിടിഇ എന്നീ ടെലിക്കോം കമ്പനികൾ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയത്.യുഎസിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന ഈ രണ്ട് കമ്പനികളും ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുമായും ചൈനയുടെ സൈന്യവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നവയാണ്.അമേരിക്കയുടെ ആശയവിനിമയ ഘടനയെ കടന്നാക്രമിക്കാൻ ചൈനയെ അനുവദിക്കില്ലെന്ന് എഫ്.സി.സി ചെയർമാൻ അജിത് പൈ ട്വീറ്റ് ചെയ്തു.
Discussion about this post