കോവിഡ് ഭീതി മൂലം അടച്ചിട്ടിരുന്ന ഡൽഹിയിലെ ജമാ മസ്ജിദ് ശനിയാഴ്ച സന്ദർശകർക്കായി തുറന്നു.ലോക്ക്ഡൗൺ ഇളവുകൾ ലഭിച്ചതിനെ തുടർന്ന് ജൂൺ 8 ന് ജമാ മസ്ജിദ് തുറന്നിരുന്നു.എന്നാൽ, ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നിയന്ത്രിക്കാനാവാത്ത വിധം വർദ്ധനവുണ്ടായതോടെ ജൂൺ 11 ന് ജമാ മസ്ജിദ് അടച്ചു.
മുഗൾ ചക്രവർത്തിയായ ഷാജഹാൻ പണി കഴിപ്പിച്ച ജമാ മസ്ജിദ് ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയാണ്.ഇവിടെ ഒരേ സമയം 25,000 പേർക്ക് നിസ്കരിക്കാനുള്ള സൗകര്യമാണുള്ളത്. അതേസമയം,താജ്മഹൽ ഉൾപ്പെടെയുള്ള എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ 6 മുതൽ തുറന്നു പ്രവർത്തിക്കാനുള്ള അനുവാദം കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ നൽകിയിട്ടുണ്ട്. ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി ജൂൺ 8 മുതൽ 820 ചരിത്ര സ്മാരകങ്ങൾ വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.
Discussion about this post