ഡൽഹി: വിവേകാനന്ദ സമാധി ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദേശസ്നേഹിയായ സന്യാസിയും,മഹാനായ ചിന്തകനും ,പ്രഗല്ഭനായ പ്രഭാഷകനുമായിരുന്നു സ്വാമി വിവേകാനന്ദൻ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതമണ്ണിൽ ദേശീയബോധം ഊട്ടിയുറപ്പിക്കുക മാത്രമല്ല,ഭാരതസംസ്കാരത്തിന്റെ മൂല്യങ്ങളും ദർശനങ്ങളും കൊണ്ട് ലോകത്തെ മുഴുവൻ സമ്പന്നമാക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നതായും അമിത് ഷാ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം,ആഗോള സാഹോദര്യം, ആത്മീയ ഉണർവ്വ് എന്നിവയെ സംബന്ധിച്ചുള്ള സ്വാമി വിവേകാനന്ദന്റെ ചിന്തകൾക്കുള്ള പ്രാധാന്യം ഇന്നും പ്രസക്തമാണ്. ഇന്ത്യൻ യുവതയുടെ കഴിവുകളിൽ സ്വാമിവിവേകാനന്ദന് വലിയ വിശ്വാസം ഉണ്ടായിരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി ട്വീറ്റ് ചെയ്തു.
വരും കാലത്ത് രാജ്യത്തെ ശാക്തീകരിക്കാനും ശരിയായ ദിശ നൽകാനും യുവാക്കൾക്ക് മാത്രമേ കഴിയൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി വിവേകാനന്ദന്റെ ആശയങ്ങളും ആദർശങ്ങളും രാജ്യസേവനത്തിനായി ഇന്നും യുവാക്കൾക്ക് പ്രചോദനം പകരുന്നവയാണ്.സ്വാമിവിവേകാന്ദനറെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന് മുൻപിൽ ശിരസ്സ് നമിക്കുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.
Discussion about this post