ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച രണ്ട് ഭീകരർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഭീകർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
ആരോഗ്യ, നിയമ നടപടിക്രമങ്ങളുടെ ഭാഗമായി ഭീകരരിൽ നിന്ന് ശേഖരിച്ച സ്രവപരിശോധനയുടെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്.
അതേസമയം ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റുമുട്ടൽ തുടരുകയാണ്. പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം വെടിനിർത്തൽ ലംഘിച്ച രണ്ട് പാക് സൈനികരെ സൈന്യം വധിച്ചിരുന്നു.
ഭീകരർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ അട്ടിമറി സാദ്ധ്യതയില്ലെന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനമെന്നാണ് സൂചന. എന്നാൽ ഭീകരരുടെ വിശദാംശങ്ങൾ ജമ്മു കശ്മീർ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post