നിയന്ത്രണങ്ങൾ ലംഘിച്ച് മതപുരോഹിതന്റെ ശവസംസ്കാര ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുത്തതിനെ തുടർന്ന് ആസാമിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും അടച്ചു.കോവിഡ് ഭീതിയെ തുടർന്നാണ് ഇങ്ങനെയൊരു നടപടി.ആസാമിലെ നാഗോൺ ജില്ലയിലെ മതപുരോഹിതനായിരുന്ന ഖൈറുൽ ഇസ്ലാം എന്നയാളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയത് പതിനായിരത്തോളം ആളുകളായിരുന്നു.ഓൾ ഇന്ത്യ ജാമിയത്ത് ഉലമയുടേയും ആമിർ -ഇ -ശരിയത്തിന്റെയും വൈസ് പ്രസിഡന്റ് കൂടിയാണ് മരിച്ച ഖൈറുൽ ഇസ്ലാം.
എഐയുഡിഎഫിന്റെ എംഎൽഎയും ഖൈറുൽ ഇസ്ലാമിന്റെ മകനുമായ അമീനുൽ ഇസ്ലാം സാമൂഹ്യമാധ്യമങ്ങളിൽ സംസ്ക്കാര ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം വെളിച്ചത്തു വന്നത്.സംഭവത്തിൽ ജില്ലാ ഭരണകൂടം സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് നാഗോണിലെ ഡെപ്യൂട്ടി കമ്മീഷ്ണർ ജാദവ് സൈക്കിയ വ്യക്തമാക്കി.രണ്ടു മാസം മുമ്പ് വർഗീയ പരമാർശങ്ങൾ നടത്തിയതിന് അമീനുൽ ഇസ്ലാമിനെ രാജ്യദ്രോഹ കുറ്റത്തിന് പോലീസ് അറസ്റ് ചെയ്തിരുന്നു.
Discussion about this post