തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഉപയോഗിച്ചിരുന്നത് സർക്കാർ മുദ്രയുള്ള വിസിറ്റിങ് കാർഡ്.ഐടി വകുപ്പിൽ ജോലി ചെയ്തിരുന്ന ഇവർ സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത് സർക്കാരിന്റെ അറിവോടെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരിയായിരുന്നു സ്വപ്ന സുരേഷ്.
ഐടി മേഖലയിൽ മുൻ പരിചയമില്ലാതിരുന്നിട്ട് കൂടി ഐടി മേഖലയിലെ സുപ്രധാന തസ്തികയായ ഓപ്പറേഷൻ മാനേജറായി സ്വപ്നയെ നിയമിച്ചതിനു പിന്നിൽ ഉന്നതരുടെ ഇടപെടൽ ഉള്ളതായി ആരോപണമുയരുന്നുണ്ട്.ഐടി രംഗത്തെ കോർപറേറ്റുകളുമായി കൂടികാഴ്ച നടത്തിയിരുന്നത് സ്വപ്നയായിരുന്നു. ഉന്നതർ മാത്രം പങ്കെടുക്കുന്ന ചില ഔദ്യോഗിക കൂടിക്കാഴ്ച്ചകളിൽ സ്വപ്ന സുരേഷിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post