തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ശാന്തിഗിരി ആശ്രമത്തിൽ വന്നിട്ടില്ലെന്ന് ഗുരുരത്നം ജ്ഞാന തപസ്വി. ആശ്രമത്തിനെതിരെ വ്യാജ പ്രചാരണം നടക്കുകയാണ്. കുറ്റവാളികള്‍ക്ക് അഭയം കൊടുക്കുന്ന സ്ഥലമല്ല ശാന്തിഗിരി ആശ്രമം. കസ്റ്റംസ് അധികൃതര്‍ ആശ്രമത്തില്‍ എത്തി വിശദാംശങ്ങള്‍ തേടിയിരുന്നു. സ്വപ്ന ആശ്രമത്തില്‍ വന്നിട്ടില്ലെന്ന് കസ്റ്റംസിനെ ബോധ്യപ്പെടുത്തിയെന്നും ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.
കോണ്‍സുലേറ്റ് പരിപാടികളില്‍ സ്വപ്‍ന സുരേഷിനെ കണ്ടിട്ടുണ്ടെന്നും ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തില്‍ സ്വപ്നയുണ്ടെന്ന പ്രചാരണങ്ങളെ തുടർന്ന് ഇന്നലെ ആശ്രമത്തിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.
അതേസമയം സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഉന്നത സ്വാധീനങ്ങൾ ഉപയോഗിച്ച് ഇവർ ഒളിവിൽ കഴിയുന്നതായാണ് ആരോപണം ഉയരുന്നത്. ഇതിനിടെ സ്വർണ്ണക്കടത്തിൽ നേരത്തെ പിടിക്കപ്പെട്ട ഒരു അഭിഭാഷകൻ മുഖേനെ സ്വപ്ന മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും സൂചനയുണ്ട്.
Discussion about this post