ന്യൂഡൽഹി : തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയും.ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.തുടർന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. മാത്രമല്ല, ക്ഷേത്രനിലവറകളിലെ വസ്തുക്കളുടെ കണക്കെടുക്കാൻ കോടതി നിർദേശിക്കുകയും അമിക്യസ്ക്യൂരിയെ നിയമിക്കുകയും ചെയ്തു.
രാജാവാഴ്ച്ചയും പ്രിവിപഴ്‌സും ഇല്ലാതായെങ്കിലും രാജാവിന്റെ വ്യക്തിപരമായ അവകാശങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതാണെന്ന് ഉത്രാടം തിരുന്നാൾ മാർത്താണ്ഡ വർമ കോടതിയിൽ വാദിച്ചു.അതേ സമയം, ക്ഷേത്ര നടപ്പിൽ ക്രമക്കേടുണ്ടെന്നും ഗുരുവായൂർ ക്ഷേത്ര മാതൃകയിലുള്ള ഭരണസംവിധാനം പരിഗണിക്കാമെന്നുമാണ് സംസ്ഥാന സർക്കാർ വാദിച്ചത്.
Discussion about this post