ഡൽഹി: കൊവിഡ് 19 വ്യാപനത്തിനെതിരായ ഏറ്റവും വിജയകരമായ പോരാട്ടങ്ങളിൽ ഒനാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
ലോകത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇത്തരത്തിലുള്ള ഒരു രാജ്യം എങ്ങനെ കൊവിഡിനെ തടഞ്ഞു നിർത്തുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് കൊവിഡ് വ്യാപനത്തിനെതിരായ ഏറ്റവും ശക്തമായ പോരാട്ടങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ‘. അമിത് ഷാ പറഞ്ഞു.
കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സുരക്ഷാ സേനകളും നിർണ്ണായമായ പങ്ക് വഹിക്കുന്നുണ്ട്. ജനകീയ പിന്തുണയോടെ കൊവിഡ് വിരുദ്ധ പോരാട്ടത്തിൽ പങ്കെടുക്കുകയാണ് അവർ. തങ്ങൾക്ക് ഭീകരവാദികളെ മാത്രമല്ല വൈറസിനെയും പ്രതിരോധിക്കാൻ അറിയാമെന്ന് അവർ തെളിയിച്ചിരിക്കുകയാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
കൊവിഡ് വ്യാപനത്തിന്റെ നാളുകളിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ആദരമർപ്പിച്ച അമിത് ഷാ, അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് ആവർത്തിച്ചു. കൊവിഡ് 19 നെതിരായ മനുഷ്യന്റെ പോരാട്ട ചരിത്രം എഴുതുമ്പോൾ അതിൽ തങ്ക ലിപികളിൽ രേഖപ്പെടുത്തേണ്ട ഭാഗമാണ് ഇന്ത്യൻ സുരക്ഷാ സേനകളുടെ സംഭാവനയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post