ഡൽഹി: അരവിന്ദ് കെജരിവാൾ ഡൽഹിയിലെ കൊവിഡ് നിയന്ത്രണത്തിന്റെ ക്രെഡിറ്റ് തട്ടാൻ ശ്രമിക്കുകയാണെന്ന് മുൻ ക്രിക്കറ്റ് താരവും ബിജെപി എം പിയുമായ ഗൗതം ഗംഭീർ.
തനിക്ക് ക്രെഡിറ്റ് വേണ്ടാ എന്ന് ടെലിവിഷനിൽ നാടകം കളിച്ച ശേഷം നിമിഷം പ്രതി ട്വീറ്റുകൾ ഇറക്കി ക്രെഡിറ്റ് സ്വന്തം പേരിലാക്കാൻ കെജരിവാൾ ശ്രമിക്കുകയാണെന്ന് ഗംഭീർ ആരോപിക്കുന്നു.
After Oscar worthy performances on TV that he doesn't care about credit, Mr. Tughlaq @ArvindKejrwal & AAP tweeting every hour to take credit for Delhi's improvement
One Qs – On what basis did Dy CM claim 5.5 Lakh cases by July end? To create panic & blackmail Centre for help?
— Gautam Gambhir (Modi Ka Parivar) (@GautamGambhir) July 11, 2020
എന്തടിസ്ഥാനത്തിലാണ് ജൂലൈ അവസാനത്തോടെ ഡൽഹിയിലെ കൊവിഡ് കേസുകളുടെ എണ്ണം അഞ്ചര ലക്ഷം കടക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞത്? ജനങ്ങളെ പരിഭ്രാന്തരാക്കാനാണോ അതോ സഹായത്തിനായി കേന്ദ്രത്തെ ബ്ലാക്മെയിൽ ചെയ്യാനാണോ എന്ന് മിസ്റ്റർ തുഗ്ലക് കെജരിവാൾ വ്യക്തമാക്കണമെന്നും ഗംഭീർ ട്വീറ്റ് ചെയ്തു.
പതിനായിരം കിടക്കകളുള്ള ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രം ഡൽഹിയിലെ ഛത്തർപുരിൽ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ഡൽഹിയിൽ തർക്കം രൂക്ഷമായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിർദ്ദേഅപ്രകാരം പണി പൂർത്തിയായ സർദാർ പട്ടേൽ കൊവിഡ് ആശുപത്രി തന്റെ ഭരണ നേട്ടമായി അവതരിപ്പിക്കാനുള്ള കെജരിവാളിന്റെ ശ്രമത്തിനെതിരെ ബിജെപി ശക്തമായി രംഗത്ത് വന്നിരുന്നു.
അതേസമയം ഡൽഹിയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരുന്നു.
Discussion about this post