ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ സോപോറിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ജമ്മു കശ്മീർ പൊലീസും സിആർപിഎഫും 22 രാഷ്രീയ റൈഫിൾസും സംയുക്തമായി നടത്തിയ നടപടിയിലൂടെയാണ് ഭീകരനെ വധിച്ചത്. റബാൻ മേഖലയിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒളിഞ്ഞിരുന്ന ഭീകരർ പരിശോധന നടത്തുകയായിരുന്ന സൈനികരുടെ നേർക്ക് വെടിയുതിർക്കുകയായിരുന്നു.
ഒരു ഭീകരൻ വധിക്കപ്പെട്ടതോടെ ഏകോപനം നഷ്ടപ്പെട്ട ഭീകരർ പ്രദേശത്ത് ഒളിഞ്ഞിരിക്കുകയാണ്. പ്രദേശം സൈന്യം വളഞ്ഞതായാണ് വിവരം. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post