മന്ത്രി കെ. ടി. ജലീലിനെതിരെ വിമർശനവുമായി പി എസ് സി മുൻ ചെയർമാൻ ഡോ.കെ എസ് രാധാകൃഷ്ണൻ രംഗത്ത്. മന്ത്രി കെ. ടി. ജലീൽ അങ്ങനെയാണ്. നിയമവും ചട്ടങ്ങളും തനിക്ക് ബാധകമല്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്നയുമായി ജലീൽ ഫോൺ സംഭാഷണം നടത്തിയതിന് തെളിവ് ലഭിച്ചിരുന്നു.
ഡോ.കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മന്ത്രി കെ. ടി. ജലീൽ അങ്ങനെയാണ്. നിയമവും ചട്ടങ്ങളും തനിക്ക് ബാധകമല്ല എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈ വിശ്വാസത്തിന്റെ ആധാരം രണ്ട് കാരണങ്ങളാലാകാം . മന്ത്രിയായത് കൊണ്ട് തനിക്ക് പരിമിധികളില്ലാത്ത അധികാരങ്ങൾ ഉണ്ട് എന്ന തെറ്റിദ്ധാരണ. രണ്ടാമത്തെ കാരണം അദ്ദേഹം പൊതുജീവിതം തുടങ്ങിയ കാലത്ത് ചേർന്ന് പ്രവർത്തിച്ച സംഘടനയുടെ കുഴപ്പമാണ്.
‘സിമി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ‘സ്റ്റുഡൻ്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ’ എന്ന സംഘടനയിൽ അംഗമായിട്ടാണ് അദ്ദേഹം പൊതുജീവിതം ആരംഭിച്ചത്. എണ്ണം പറഞ്ഞ മത തീവ്രവാദ സംഘടനയായിരുന്നു സിമി. അതുകൊണ്ട് സംഘടന നിരോധിക്കപ്പെട്ടു. ഈ സംഘടനയിലെ അംഗങ്ങൾ ഇന്ത്യയിലെ നിയമത്തെയല്ല അല്ലാഹുവിന്റെ നിയമത്തെയാണ് അനുസരിച്ചിരുന്നത്. പക്ഷെ രാജ്യത്തെ നിയമ വ്യവസ്ഥക്ക് ആ നിലപാട് സ്വീകാര്യമായിരുന്നില്ല.
അതുകൊണ്ടാണ് സംഘടന നിരോധിക്കപ്പെട്ടത്. അല്ലാഹുവിന്റെ നിയമം എല്ലാവർക്കും ബാധകമാണെന്നു സംഘടനയിലെ അംഗങ്ങൾ വിശ്വസിച്ചിരുന്നു. ആ വിശ്വാസപ്രകാരം അല്ലാഹുവിന്റെ നിയമത്തെ ധിക്കരിക്കുന്നവരെ ശിക്ഷിക്കാനും അവർക്ക് അവകാശാമുണ്ടായിരുന്നു. അവ്വിധമുള്ള ശിക്ഷാവിധികൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോഴാണ് സംഘടന നിരോധിക്കപ്പെട്ടത്.
സിമിയിൽ നിന്നാണ് കെ. ടി. ജലീൽ മുസ്ലിംലീഗിൽ ചേർന്നത്. ലീഗിലെ ഗ്രൂപ്പ് വഴക്കാണ് ജലീലിനെ കമ്മ്യൂണിസ്റ്റ് (മാർക്‌സിസ്റ്റ്) പാർട്ടിയിൽ എത്തിച്ചത്. പ്രവർത്തിക്കുന്നത് സിപിമ്മിലാണെങ്കിലും വിശ്വാസം അല്ലാഹുവിന്റെ നിയമത്തിൽ തന്നെയാണ്. പാർട്ടിയേക്കാൾ ഒരുപിടി മേലെയാണ് ജലീലിന് മതം.
സ്വാഭാവികമായും രാജ്യത്ത് നിലവിലുള്ള നിയമത്തിലും ചട്ടത്തിലും ജലീലിന് വിശ്വാസമുണ്ടായില്ല. അതുകൊണ്ടാണ് തൻറെ അധികാര പരിധിയിൽ അല്ലാതിരുന്നുട്ടും സർവകലാശാല ഭരണത്തിൽ മന്ത്രി നേരിട്ട് ഇടപെട്ടതും മാർക്ക് ദാനം നടത്തിയതും. ഉത്തരക്കടലാസുകൾ പരിശോധിച്ച് മൂല്യം നിർണയിക്കുന്ന അധ്യാപകർക്കല്ലാതെ മറ്റാർക്കും മാർക്ക് ദാനം ചെയ്യാൻ അവകാശമില്ലെന്ന് കോളേജ് അധ്യാപകൻ കൂടിയായിരുന്ന ജലീൽ അറിയേണ്ടതായിരുന്നു.
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവേകം ഉണ്ടാകണമെന്നില്ല; വിവേകമാകട്ടെ അങ്ങാടിയിൽ ലഭിക്കുന്ന വാണിഭ ചരക്കുമല്ല. അവിവേകത്തിനു ഇപ്പോഴും കുറവില്ല. അതുകൊണ്ടാണല്ലോ ചട്ടങ്ങളും നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ട് യു. എ. ഇ. കോൺസുലേറ്റിൽ നിന്നും ഭക്ഷ്യകിറ്റ് സ്വീകരിച്ചത്. യാഥാർത്ഥത്തിൽ കിറ്റിൽ ഭക്ഷ്യവസ്തുക്കൾ മാത്രം ആയിരുന്നോ ഉണ്ടായിരുന്നത്? ഒരു ലാഭവും ഇല്ലാതെ അങ്ങ് ചട്ടം ലംഘിക്കില്ല എന്ന് അങ്ങയെ അറിയുന്നവർക്ക് അറിയാം.
https://www.facebook.com/drksradhakrishnan/photos/a.872298416193104/3227741573982098/?type=3&theater
Discussion about this post