തിരുവനന്തപുരം: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനെത്തിച്ച് എൻഐഎ. സ്വപ്നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. സെക്രട്ടറിയേറ്റിനു സമീപത്തെ ഫ്ലാറ്റിലടക്കം തെളിവെടുപ്പ് നടന്നു. തിരുവനന്തപുരത്തെ മൂന്ന് ഫ്ലാറ്റുകളിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്.
കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നിന്നു ഇന്നു രാവിലെയാണ് പ്രതികളുമായി അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരത്ത് എത്തിയ ശേഷം അന്വേഷണസംഘം രണ്ടായി തിരിഞ്ഞ് തെളിവെടുപ്പ് നടത്തി.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നതായി സംശയിക്കുന്ന വാടക വീട്ടിലും തെളിവെടുപ്പ് നടന്നു. സ്വപ്നയെയും സന്ദീപിനെയും വെവ്വേറെയായി തെളിവെടുപ്പ് നടത്തി. മാധ്യമപ്രവർത്തകരടക്കം നിരവധിപേർ തെളിവെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെത്തി. കനത്ത സുരക്ഷിയിലാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്.
Discussion about this post