തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. വലിയ മാറ്റങ്ങളുമായാണ് ഇത്തവണ സ്കൂൾ തുറക്കൽ. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. എസ്എസ്എൽസി മൂല്യനിർണയത്തിലെ മാറ്റമാണ് ഈ വർഷത്തെ പ്രധാന ഹൈലൈറ്റ്.
മൂന്നുലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. ഈ വർഷം മുതൽ 2005 ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരുകയാണ് . ഇനി മുതുൽ വാരിക്കോരിമാർക്ക് ഉണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയ ശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട.
വിദ്യാഭ്യാസ രീതിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നെങ്കിലും ആശങ്കകൾ നിലനിൽക്കുകയാണ്. മലബാറിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരുകയാണ്. ട്രയൽ അലോട്ട്മെന്റ് തീർന്നപ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റിലാത്ത സ്ഥിതിയാണ്.
അതേസമയം തമിഴ്നാട്ടിലെ സ്കൂളുകൾ തുറക്കുന്നത് ജൂൺ പത്തിലേക്ക് മാറ്റി. കടുത്ത ചൂട് കാരണമാണ് സ്കൂള്‍ തുറക്കുന്നത് മാറ്റിയതെന്ന് സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടർ അറിവൊലി അറിയിച്ചു. നേരത്തെ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചിരുന്നത് ജൂൺ ആറിനാണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ചൂടിനെ തുടർന്ന് സ്‌കൂളുകൾ തുറക്കുന്നത് ജൂൺ 12 ലേക്ക് മാറ്റി.
Discussion about this post