ഡൽഹി: ബോളിവുഡ് താരങ്ങളും പാക് ചാര സംഘടനയായ ഐ എസ് ഐയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ജമ്മു കശ്മീരിൽ ഭീകരവാദികളെ അനുകൂലിക്കുകയും നിരന്തരം ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്ന റെയ്ഹാൻ സിദ്ദിഖി, ടോണി ആഷായ് എന്നിവരുമായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന് ബിസിനസ് ബന്ധമുണ്ട് എന്ന ആരോപണം നിലനിൽക്കെയാണ് താരവും ഭാര്യയും വിവാദ വ്യക്തികൾക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്.
കശ്മീരിൽ ജനിച്ച് അമേരിക്കയിൽ താമസമാക്കിയ ആർകിടെക്ടാണ് ടോണി. സൈന്യത്തിനെതിരെ കല്ലും തോക്കും ഉപയോഗിക്കാൻ കശ്മീരി യുവക്കളോട് നിരന്തരം ആഹ്വാനം ചെയ്യുന്ന വ്യക്തിയാണ് ഇയാൾ. വിഘടനവാദ സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് അംഗം കൂടിയാണ് ഇയാൾ. കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കിന്ന പാകിസ്ഥാൻ സ്വദേശിയാണ് റെയ്ഹാൻ സിദ്ദിഖി. ഹൂസ്റ്റണിലാണ് ഇയാളുടെ സ്ഥിരതാമസം. സ്വന്തമായി റേഡിയോ ചാനൽ നടത്തുന്ന ഇയാൾ ബോളിവുഡിലെ മിക്ക താരങ്ങളെയും അണിനിരത്തി നിരവധി സ്റ്റേജ് ഷോകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യാ വിരുദ്ധ പരിപാടികളുടെ പേരിൽ കുപ്രചാരം നേടിയ സിദ്ദിഖിയുടെ റേഡിയോ ചാനൽ പുൽവാമ ഭീകരാക്രമണത്തെയും ബലാക്കോട്ട് വ്യോമാക്രമണത്തെയും ബന്ധപ്പെടുത്തി പ്രക്ഷേപണം ചെയ്ത ദേശവിരുദ്ധ പരിപാടികൾ വൻ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇയാളെ കരിമ്പട്ടികയിൽ പെടുത്തിയിരുന്നു.
ഈ സാഹചര്യത്തിൽ ഇത്തരം വ്യക്തിത്വങ്ങളുമായി ഉല്ലസിക്കുന്ന ഷാരൂഖിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത് പുതിയ വിവാദങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. സംഭവത്തിൽ തന്റെ ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമാകുകയാണെന്ന് മുതിർന്ന ബിജെപി നേതാവ് ബൈജയന്ത് പാണ്ഡ വ്യക്തമാക്കുന്നു.
Discussion about this post