സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. പേരൂർക്കട പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. എൻഐഎക്ക് മുന്നിൽ ശിവശങ്കർ ഹാജരാവുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥന് എന്ന നിലയിലാണ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടി. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ സഹായിച്ചോ എന്ന് എന്‍ഐഎ പരിശോധിക്കും.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ മൊഴി വിലയിരുത്തിയതിന് ശേഷമാണ് ചോദ്യം ചെയ്യൽ. ഇവർക്ക് ശിവശങ്കറുമായുള്ള ബന്ധത്തിൻ്റെ തെളിവുകൾ പുറത്തുവന്നിരുന്നു. ശിവശങ്കറിനെതിരെ സരിത് മൊഴി നൽകുകയും ചെയ്തിരുന്നു.
സ്വർണ്ണക്കള്ളക്കടത്തിന് സംസ്ഥാന സർക്കാരിന്റെ വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഈ സാഹചര്യത്തിൽ സ്വർണ്ണക്കള്ളക്കടത്തിൽ ശിവശങ്കറിന് പങ്കുണ്ടോ എന്ന കാര്യമായിരിക്കും പ്രധാനമായും എൻഐഎ അന്വേഷിക്കുന്നത്. പ്രതികളുമായുള്ള ബന്ധം വ്യക്തമായി ചോദിച്ചറിയും. ഇതുമായി ബന്ധപ്പെട്ട മൊഴികളായിരിക്കും എൻഐഎ ശിവശങ്കറിൽ നിന്ന് പ്രതീക്ഷിക്കുന്നതും.
ശിവശങ്കറിനെ ചോദ്യം ചെയ്യാനുള്ള എൻഐഎയുടെ നീക്കം രഹസ്യമായിരുന്നു. എങ്കിലും ശിവശങ്കറിന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ശിവശങ്കർ ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് സമീപിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.
ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
Discussion about this post